Wednesday, March 24, 2010

രണ്ട്‌ ശരീരവും ഒരു മനസ്സും

കാലം മുന്നോട്ടു പോവുകയാണെന്ന്‌ ആദ്യം മനസ്സിലാക്കിയത്‌ ഇ-മാനാണ്‌. അങ്ങനെയാണ്‌ അദ്ദേഹം ഒരു ശാരികയെത്തന്നെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്‌. ഏകജാലകം അവൈലബിള്‍ ഫുള്‍ ക്വാറമാണ്‌ (വില്ലാളി ഒഴികെ എല്ലാവരും) ഇ-മാന്റെ ഡിജിറ്റല്‍ വീട്ടില്‍ നിക്കാഹിന്‌ എത്തിയത്‌. വീട്ടുകാരെക്കൊണ്ട്‌ 'നിങ്ങള്‍ക്കെപ്പോഴാ വണ്ടി' എന്നു ചോദിപ്പിക്കുന്നതു വരെ മുറ്റത്തും ഉമ്മറത്തുമായി കുറേ നേരം ചെലവഴിച്ചു. ഇ-മാന്‌ പക്ഷേ ഒരു കുഴപ്പമുണ്ട്‌. കല്ല്യാണമായാലും കളിയാട്ടമായാലും ആള്‍ കൂളാണ്‌. അന്നും ചളിയിറക്കലിന്‌ കുറവുണ്ടായില്ല എന്നര്‍ത്ഥം.
ഇപ്പോഴിതാ ജീവിതത്തിന്റെ രണ്ടാം ഖണ്ഡത്തിലേക്ക്‌ കടക്കാന്‍ പോവുന്നത്‌ യുഎമ്മുക്താറാണ്‌. സ്വന്തം നാട്ടില്‍ നിന്നു തന്നയൊണ്‌ പുള്ളിക്കാരന്‍ കളഞ്ഞുപോയ വാരിയെല്ലു കണ്ടെത്തിയത്‌. രണ്ടു കുടുംബക്കാരും പരസ്‌പരം അറിയുന്നവരായതിനാല്‍ നിശ്ചയം ചടപടാന്ന്‌ കഴിഞ്ഞു. ഈ മാസം 28ന്‌ നിക്കാഹ്‌. ഏപ്രില്‍ ഒന്നിനു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്‌ എന്നാണ്‌ കേള്‍വി. പിന്നെ മാറ്റിയത്‌ യുഎമ്മിന്റെ അഭിപ്രായ പ്രകാരമാണെന്നാണ്‌ അറിഞ്ഞത്‌. എന്തായാലും വില്ലാളി വീരന്‍ വരുന്നുണ്ട്‌്‌ ഈ മാസമവസാനം. ഫുള്‍ ക്വാറം പ്രതീക്ഷിക്കാം.

No comments: