Thursday, December 3, 2009

രണ്ടാമൂഴം, ഒരു വര്‍ഷത്തിനു ശേഷം

ഒരു വര്‍ഷമായില്ല. അപ്പോഴേക്കും കൂടല്ലൂരിന്റെ ആത്മാവ്‌ തിരിച്ചെത്തിയിരിക്കുന്നു. പഴയ കളികള്‍ കളിക്കാനും പുതിയ കളികള്‍ കളിപ്പിക്കാനും. ബി.എഡ്‌ ചെയ്‌ത്‌ മാഷാവാനായിരുന്നു പോക്ക്‌. മൂവാറ്റുപുഴയിലെ യുദ്ധങ്ങള്‍ക്കു ശേഷം 2009 നവമ്പര്‍ ഏഴിന്‌ കോഴിക്കോട്ട്‌ തന്നെ തിരിച്ചെത്തി. എന്നാല്‍, കാര്യങ്ങളൊക്കെ ആകെ മാറിയിരുന്നു. പഴയ തറവാട്ടുവീട്ടില്‍ നിന്ന്‌ ഏകജാലകപ്പട പുതിയ വീട്ടിലേക്ക്‌ താമസം മാറ്റിയിരുന്നു. വയനാട്ടുകാരന്‍ ഇന്ദ്രപ്രസ്ഥത്തിലേക്കു സ്ഥലംമാറുകയും ചെയ്‌തു. ഇപ്പോഴത്തെ വീട്ടില്‍ ഒരു പാടു പേരുണ്ട്‌.പക്ഷേ ഓരോ മുറിയും ഓരു എയര്‍ടൈറ്റ്‌ കമ്പാര്‍ട്ടമെന്റാണ്‌. എന്നാലും വേണ്ടില്ല. ടെറസിലേക്ക്‌ തുറക്കുന്ന വാതിലും ഏകജാലകത്തിന്റെ സ്വകാര്യതകളുമായി അങ്ങനെ കൂടാമല്ലോ. പഴയ പോലെയല്ല, മൂന്നാംകണ്ണന്റെ മൊബൈല്‍ നോകിയാ മ്യൂസിക്‌ എഡിഷനാ. പാട്ടും കവിതയും മലപ്പുറം പ്രസംഗങ്ങളുമൊക്കെയായി അങ്ങനെ കൂടും. പക്ഷേ തമാശകളുടെ എണ്ണവും ശക്തിയും അത്ര പോരാ. പാണക്കാട്ടെ പച്ചയ്‌ക്ക്‌ ഒരല്‍പ്പം ഗൗരവസ്വഭാവവും കൈവന്നിരിക്കുന്നു. ആ.. പിന്നെ, കെ ഇ എന്നിന്റെ ശിഷ്യന്‍ മുഖ്‌ത്താറും വയനാട്ടുകാരന്‍ പ്രശ്‌നേട്ടനും ഏകജാലകമുറിയില്‍ എത്തിയിരിക്കുന്നു എന്നതും വിശേഷങ്ങള്‍ തന്നെ.